Saturday 2 August 2014

വിശ്വാസങ്ങൾ

വിശ്വാസങ്ങള്‍ വേറെവേറെയായതിന്
വെറുതെയെന്തിനാണ്കുറ്റപ്പെടുത്തുന്നത്
വാസ്തവത്തില്‍ അതൊരുനല്ലകാര്യമല്ലെ
വ്യത്യസ്തതയിലല്ലെ സൌന്ദര്യമുളളത്

അമ്പലങ്ങളും പളളികളും ഗുരുദ്വാരകളും
പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്
ആരാധനയുടെ മഹത്വമറിയുന്നവര്‍ക്കേ
ആ വഴികളും ദ്രിശ്യമാവുകയുളളൂ

ഉദയത്തില്‍നിന്നസ്തമയത്തിലേക്കുളളയാത്ര
സഹയാത്രികരായീയാത്രയില്‍ ആരെല്ലാംവരാം
ഹ്രിദയജാലകങ്ങള്‍ തുറന്നിട്ടൊന്നുനോക്കൂ
നാനാത്വത്തിലും ഏകത്വംകാണാന്‍ കഴിയും

ഒരു നല്ല അയല്‍ക്കാരന്‍ കൂടിയാവേണ്ടത്
ഏതൊരുമനുഷയന്റ്റെയും ഉത്തരവാദിത്വമാണ്
പരസ്പര സ്നേഹത്തിന്റ്റെ വിലയറിയുമ്പോള്‍
ഒരു വ്യക്തി നന്മയിലേക്ക്നയിക്കപ്പെടുന്നു.

ഭംഗി എന്നത് ബാഹ്യമായ ഒരുവിലയിരുത്തലാണ്
യഥാര്‍ത്ഥ സൌന്ദര്യംമനസ്സിന്റ്റെ വിശുദ്ധിയിലാണ്
തൊലിയുടെ നിറം നോക്കിയുളളവിലയിരുത്തല്‍
താമരയുടെ ഇല നനയ്ക്കുന്നതുപോലെയാണ്‍

തെറ്റും ശരിയും ഇരുളുംവെളിച്ചവും പോലെയാണ്
ഏതൊരു ജീവിതത്തിലും ഇവ മാറിമാറി വരാം
തെറ്റുചെയ്തവരോട്ക്ഷമിക്കുവാന്‍ കഴിയുമ്പോള്‍
നമ്മള്‍ ശരിയോടാണ്‍ കൂടുതല്‍അടുക്കുന്നത്

നിസ്സഹായരായവരെസഹായിക്കുന്നവരുടേയും
വേദനിക്കുന്നവരുടെകണ്ണീരൊപ്പുന്നവരുടേയും
വിശക്കുന്നവര്‍ക്ക് ആഹാരംനല്‍കുന്നവരുടേയും
ഹ്രിദയത്തിലാണ്‍ ദൈവം കുടികൊളളുന്നത്

Sunday 27 July 2014

ഒരു പ്രവാസിയുടെ സ്വപ്നം

പോകണമെനിക്കെന്‍ തറവാട്ടിലേക്ക്
ബന്ധുക്കളുമായൊത്തുകൂടണം 
പഴയൊരാകാലത്തിന്‍ സ്മ്രിതികളാല്‍
ഓര്‍മമചെരാതിന്‍ തിരികൊളുത്തേണം
ആഗതമായതിനവസരമേകുവാന്‍
ഈദുല്‍ ഫിത്തറും അരുകിലെത്തി
നടുത്തളത്തിലെ മേശമേലുമ്മതന്‍
സ്നേഹവാത്സല്യങ്ങള്‍ വിഭവങ്ങളായ്
മാറവേ അതിലൊന്നെടുത്തുകൊണ്ടോടുന്ന
പയ്യനെ കളിയാക്കും അമ്മായിമാര്‍
ചേര്‍ത്തുപിടിച്ചൂട്ടുന്നു അപ്പത്തരങ്ങള്‍
മുട്ടമാല മുട്ടസുര്‍ക്ക ഉന്നക്കായ തരിപ്പോള
ചട്ടിപ്പത്തിരി കണ്ണന്‍പത്തിരി പഴംനിറച്ചത്
ഒരിക്കലും മറക്കാത്ത പെരുന്നാള്‍ കോള്
ഓര്‍മമയില്‍ വിഭവങ്ങള്‍ വന്നുനിറയവേ
ഓര്‍മ്മയായി മാറിയിന്നുമ്മയുമുപ്പയും,
ഇല്ല ഇന്നൂട്ടുവാന്‍ അമ്മായിമാരും
കാല പ്രവാഹത്തിലെല്ലാമൊരോര്‍മ്മയായ്
പളളിയില്‍ പോകുവാന്‍ വന്നുവിളിക്കുമാ
ചങ്ങാതിമാരുമിന്നെങ്ങോ അകന്നുപോയ്
ഉമ്മമരിച്ചിട്ടും പോകാന്‍ വിടാതെയീ
മണലാരണ്യം പിടിച്ചു നിര്‍ത്തി
തന്നില്ലവധിയന്നറബി തന്‍ മാനസം
നൊമ്പരമൊക്കെയും കടിച്ചമര്‍ത്തി
ജീവിതം മരുഭൂമിയായ് മാറുമ്പൊഴും
മാനസം മരുപ്പച്ച തേടുമ്പൊഴും
സാഹചര്യങ്ങള്‍ പിടിച്ചുനിര്‍ത്തി
ഈ മണ്ണിനെ ജീവിത ഭാഗമാക്കി
ബന്ധങ്ങളെല്ലാം തകര്‍ത്തുചിരിക്കുന്നു
മായായവനിക തീര്‍ത്തുകൊണ്ടീഭൂമി
ഇന്നാണവസരമൊത്തുവന്നതും
തുടങ്ങട്ടെ ഞാനെന്‍ മടക്കയാത്ര
നന്മനിറഞ്ഞൊരാനാട്ടിന്‍പുറത്തേക്കില്ല
എനിക്കിനിയൊട്ടു ദൂരം
ചിത്തേ നിരൂപിച്ചു മുന്നൊരുക്കങ്ങള്‍
തുടങ്ങട്ടെ ഞാനീ മടക്കയാത്രക്കായ്

Friday 25 July 2014

ഞാന് സ്വപ്നം കാണുന്ന ഭൂമി

എല്ലാവര്‍ക്കും ഒരുപോലെ അവകാശമുളള ഒരു ഭൂമി. ഉയര്‍ന്നവനെന്നോ, താഴ്ന്നവനെന്നോ ഉളള ഭേദഭാവങ്ങള്‍ ഇല്ലാത്ത ഭൂമി. ഞങ്ങളുടേത്, നിങ്ങളുടേത് എന്ന അവകാശവാദങ്ങളില്ലാതെ നമ്മളുടേത് എന്ന് എല്ലാവര്‍ക്കും പറയാന്‍ കഴിയുന്ന ഭൂമി.  യുദ്ധങ്ങള്‍ ആരുടേയും ജീവന്‍ അപഹരിക്കാത്ത ഭൂമി. ഒരാള്‍ക്കും മറ്റുളളവരോട് വെറുപ്പോ, വിദ്വേഷമോ തോന്നാത്ത ഭൂമി. അത്യാഗ്രഹമോ, സ്വാര്‍ത്ഥചിന്തകളോ ആര്ക്കും ഇല്ലാത്ത ഭൂമി.

ആരും ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത ഭൂമി. പീഢനഭയമില്ലാതെ, സ്ത്രീകള്‍ക്ക് നിര്‍ഭയം സഞ്ചരിക്കുവാന്‍ കഴിയുന്ന ഭൂമി.  മതങ്ങളുടെ പേരില്‍ ആരും തമ്മിലടിക്കാത്ത ഭൂമി. പകയും, ചതിയും ഇല്ലാത്ത ഭൂമി. വ്യക്തിബന്ധങ്ങള്‍ വിലമതിക്കപ്പെടുന്ന ഭൂമി. എല്ലാവരും പരസ്പരം സ്നേഹിക്കുന്ന ഭൂമി. മനുഷ്യന്‍ എന്ന പദം മനോഹരമായി നില നില്‍ക്കപ്പെടുന്ന ഭൂമി. നന്മയും സ്നേഹവും നിറഞ്ഞ ഒരു ഭൂമി.

Sunday 13 July 2014

മഴ വരും വഴി

മാനം കറുക്കുന്നു കാറ്റു വീശുന്നു
മഴവരും വഴിയില്‍ ഇരുള്‍ പരക്കുന്നു
അംബരവീഥിയില്‍ വെളളിവാള്‍ വീശി
കാലവര്‍ഷം പടി കടന്നെത്തുന്നു

ഇലകളും പൂക്കളും മുടിയില്‍ ചൂടി
ഈറനണിഞ്ഞെത്തും തെക്കന്‍ കാറ്റിന്‍
ചൂളംവിളി കേട്ടുണര്‍ന്നു വസുന്ധര
ചമയങ്ങളൊന്നായെടുത്തണിയുന്നു.

പച്ചതുകില്‍ചുറ്റി ചേലാഞ്ചലത്തില്‍
സാഗരതിരകളാം ഞൊറികള്‍ വിടര്‍ത്തി
നവരസങ്ങളുമാടുമിവള്‍ തനുവില്‍
വായിക്കുന്നു വര്‍ഷം ജലതരംഗം

ആടിത്തളര്‍ന്നവളരങ്ങില്‍ വീഴവേ
കുതിച്ചൊഴുകും സ്വേദകണങ്ങളാം
നീരൊഴുക്കെല്ലാം തകര്‍ക്കവേ തന്‍
ഹരിതകഞ്ചുകം തേടുമാരൌദ്രഭാവം

ശാന്തമാക്കുവാനെത്തുന്നു പ്രക്രിതി
പുത്തനുഷസ്സിന്‍ തുയിലുണര്‍ത്തി
തുറക്കുന്നു കിഴക്കിന്‍ പൂമുഖവാതില്‍
ഒരുക്കുന്നവള്‍ക്കായൊരു പുതുമുഖം

മഴവരും വഴിയില്‍ പൂക്കള്‍ വിതറി
വ്രതം നോറ്റിരിക്കുന്നു ഭൂമികന്യക
വീണ്ടുമൊരുസമാഗമനിര്‍വ്രിതിതേടി
ആടയാഭരണങ്ങളൊരുക്കിവെക്കുന്നു





Sunday 8 June 2014

മനുഷ്യമൃഗം…………………………..

നീ വീഴാന്‍ തുടങ്ങിയത് കണ്ടായിരുന്നു
അവള്‍ കൈനീട്ടി അരുകിലെത്തിയത്,
എന്നാല്‍ നീയോ അവളുടെ ചേലത്തുമ്പില്‍
പിടിച്ചു വലിച്ചു കൊണ്ടവളെ വീഴ്ത്തി.
നിനക്ക് വിശക്കുന്നുണ്ടെന്നറിഞ്ഞാണ്
അവള്‍ ഭക്ഷണം വിളമ്പിതന്നത്
എന്നാല്‍ നീയോ അവളുടെ സ്വപ്നങ്ങള്‍കൂടി
തട്ടിപ്പറിച്ചെടുത്ത് അവളെ മൂകയാക്കി.

നിനക്കായ് കൂടൊരുക്കി
നിനക്കായ് അണിഞ്ഞൊരുങ്ങി
നിനക്കായ് പ്രണയിച്ചു
നിനക്കായ് കാത്തിരുന്നു
നിനക്കായ് ജീവിതം ഹോമിച്ചു
സ്വന്തമായ് ഒന്നുമില്ലാതെ
വീണടിയുമ്പോഴും
അവളുടെ ഉളളം
നിനക്കു വേണ്ടി നീറി

എന്നാല്‍ നീയോ ആത്മാവായ് മാറിയിട്ടും
ആ ശരീരം ഭക്ഷിച്ചുകൊണ്ടിരുന്നു
മതിയാവാതെ വന്നപ്പോള്‍ വീണ്ടും
അവളെ തേടി അലഞ്ഞു.
വറ്റാത്ത സ്നേഹത്തിന്റെ ഉറവയായ്
സ്പന്ദിക്കും ആ ഹ്രിദയം കാണാതെ.
നിന്നെയാരാണ് മനുഷ്യനെന്നു വിളിക്കുക
സ്നേഹത്തിന്റെ പര്യായം നിനക്കോ?
അന്തിമവിധിയൊരുക്കി കാത്തിരിക്കുന്ന
കാലത്തിനുപോലും നീയൊരു മ്രിഗമാണ്.

പ്രിയതമ………………………………….

പനിനീര്‍ പരിമളം തൂകി തെന്നല്‍
നിന്‍ താമരതളിരണികൈകളില്‍
തഴുകിതലോടവേ നിന്നധരങ്ങളില്‍
താമരപൂ വിരിഞ്ഞതെന്തേ?

കാണാതെ വന്നവന്‍ വസ്താഞ്ജലത്തില്‍
കാട്ടും വിക്രിതികള്‍ കണ്ടിട്ടും മിണ്ടാതെ
കളളഉറക്കം നടിച്ചതെന്തേ?

അഷ്ടമംഗല്യമൊരുക്കി വസന്തശ്രീ
വാതിലില്‍ മുട്ടി വിളിച്ചനേരം
കവിള്‍ത്തടങ്ങളില്‍ ചെമ്പരത്തിപൂക്കള്‍
ശോണിമയാര്‍ന്നു ചിരിച്ചതെന്തേ?

വാര്‍മഴവില്ലുമായ് വന്നുവിഭാതം
ചെമ്പകപൂക്കളാല്‍ കണിയൊരുക്കി
സ്നേഹാര്‍ദ്രനായി വന്നുവിളിക്കവേ,
പുറംതിരിഞ്ഞങ്ങു ശയിച്ചതെന്തേ?

ആതിരനിലാവിന്റെ ചാരുതയാര്‍ന്നൊരു
താവകമേനിയില്‍ കളഭകൂട്ടണിയിച്ചു
മെല്ലെമെല്ലെവന്നു ദിനകരന്‍ മുത്തവേ.
അറിയാത്തപോലെ കിടന്നതെന്തേ?

മാങ്കൊമ്പില്‍ വന്നൊരു പൂങ്കുയില്‍ പാടീട്ടും
തെച്ചിപ്പഴം തിന്നാന്‍ തത്ത വിളിച്ചിട്ടും
കേട്ടഭാവം നടിക്കാഞ്ഞതെന്തേ?

എങ്കിലും ഞാന്‍ നിന്നരികില്‍ വന്നപ്പോള്‍
മിഴികള്‍ തുറന്നു നീ മന്ദഹാസം തൂകി
ലജ്ജാവതിയായിരുന്നതെന്തേ?

അറിയാമെനിക്കോമലേ പ്രണയം വിശുദ്ധം
ഏകുമിന്ദ്രജാലത്തില്‍ മയങ്ങുന്നു വിശ്വം
എന്നാലും നീ മൌനമാചരിപ്പതെന്തേ?

Sunday 18 May 2014

ദാമ്പത്യം മനോഹരം

ഒരുപുരുഷന്റെ ജീവിതത്തില്‍ ഏറ്റവും നല്ല സുഹ്രുത്താവാന്‍ കഴിയുന്നത് അയാളുടെഭാര്യക്കാണ്‍ എന്ന് എനിക്ക് തോന്നുന്നു. പരിമിതികളില്ലാത്ത സ്നേഹം ഈ ബന്ധത്തിന്റെമാത്രം പ്രത്യേകതയല്ലേ? മാതാപിതാക്കള്‍ക്കുപോലും മക്കളുടെ അടുത്ത് ചിലപ്പോള്‍പരിമിതികളുണ്ടാവാം. എന്നാല്‍ ഒരു ഭാര്യക്ക് സ്വന്തം ഭര്‍ത്താവിനോട് എന്തുപരിമിതിയാണുളളത്. തിരിച്ചും അങ്ങനെത്തന്നെയല്ലേ? വ്യക്തി ബന്ധങ്ങളില്‍ ഏറ്റവും മനോഹരമായതാണ്‍ ദമ്പതിമാര്‍ക്കിടയിലുളള ബന്ധം.പക്ഷേ ഇന്നു പലപ്പോഴും അങ്ങനെയല്ല സ്ഥിതി. അവസാനം അത് വിവാഹമോചനങ്ങളില്‍എത്തിച്ചേരുന്നു. എന്തുകൊണ്ടാണിത്. എനിക്കുതോന്നുന്നത്, പരസ്പരംമനസ്സിലാക്കുന്നതിലുളള പാകപ്പിഴവുകളാണെന്നാണ്. കുറ്റങ്ങളും കുറവുകളും ഇല്ലാത്തമനുഷ്യരില്ല. സ്വന്തം തെറ്റുകുറ്റങ്ങള്‍ മനസ്സിലാക്കുമ്പോള്‍ അത് പരിഹരിക്കാന്‍ശ്രമിക്കുമ്പോള്‍ ഒരു വ്യക്തി യഥാര്‍ത്ഥ മനുഷ്യനായി മാറുന്നു. സ്വയം നന്നാവാന്‍ശ്രമിക്കുമ്പോള്‍ ഒരു വ്യക്തിക്ക് മറ്റുളളവരെ ഉള്‍ക്കൊളളാനും, സാധിക്കുന്നു.ദാമ്പത്യ ജീവിതത്തിന്റെ സ്വസ്തഥ തകര്‍ക്കുന്നതില്‍ പ്രഥമസ്ഥാനം മദ്യപാനത്തിനാണ്.കുടുംബ നാഥന്‍ മദ്യപാനിയാകുമ്പോഴുളള ഒരു കുടുംബത്തിന്റെ അവസ്ഥഒന്നാലോചിച്ചുനോക്കൂ. എനിക്ക് പരിചയമുളള ഒരുവ്യക്തിയുണ്ട്. അയാള്‍ക്ക് ഭാര്യയുംരണ്ട് ചെറിയ കുട്ടികളുമുണ്ട്. വീട്ടുകാര്യങ്ങളെല്ലം ഭംഗിയായ് ചെയ്യുന്ന ആളുമാണ്.പറഞ്ഞിട്ടെന്താ കാര്യം,
മദ്യപാനത്തിനടിമയാണ്‍.ജോലി കഴിഞ്ഞ് വരുന്നത് മൂക്കറ്റം കുടിച്ചിട്ടാണ്. പിന്നെ വഴക്കാ‍യി, സാധനങളൊക്കെഎറിഞ്ഞു പൊട്ടിക്കലായി. ഉണ്ടാക്കി വെച്ച ഭക്ഷണം കഴിക്കാന്‍ പോലും ആ വീട്ടുകാര്‍ക്ക്സാധിക്കാറില്ല. വീട്ടില്‍ ഭീകരാന്തരീക്ഷം സ്ര്ഷ്ടിക്കുന്ന ഈ വ്യക്തി എല്ലാംകഴിഞ്ഞ് സുഖമായി ഉറങ്ങുമ്പോള്‍, പാവം ഭാര്യ സ്വന്തം വിധിയെ പഴിച്ചുകൊണ്ട്വിലപിച്ചിരിക്കും.എന്തൊരു അവസ്ഥയാണിതല്ലേ? ഇത്തരം കുടുംബങ്ങളില്‍ നിന്ന് വളര്‍ന്നുവരുന്നകുട്ടികളുടെ ഭാവി എന്തായിരിക്കും? കുടുംബത്തില്‍ സമാധാനം നിലനിറുത്തുന്നതില്‍പ്രധാന സ്ഥാനം കുടുംബനാഥനല്ലേ? ഭാര്യ ഒരിക്കലും ഒരടിമയല്ല, മറിച്ച് ഒരു നല്ലസുഹ്രുത്താണ്, ഒരു നല്ല പങ്കാളിയാണ്, ജീവിതയാത്രയിലെ സഹയാത്രികയാണ്. സ്നേഹവും,പരസ്പരസഹകരണവും, വിട്ടുവീഴ്ചാമനോഭാവവും, കുടുംബത്തിന്റെ കെട്ടുറപ്പിന് സഹായിക്കും.വിവാഹം കഴിച്ചവരും, കഴിക്കാന്‍ പോകുന്നവരും, സ്വന്തം കുടുംബജീവിതം സുന്ദരമാക്കാന്‍അനുവര്‍ത്തിക്കേണ്ട ചില കാര്യങ്ങള്‍ കുറിക്കട്ടെ.

1.       സ്നേഹവുംസഹകരണവും
2.       വിട്ടുവീഴ്ചചെയ്യാനുളള മനോഭാവം
3.       പരസ്പര ബഹുമാനം
4.       മദ്യപാനംതുടങ്ങിയ ദു:ശ്ശീലങ്ങള്‍ ഒഴിവാക്കല്‍
5.       പരസ്പരംമനസ്സിലാക്കല്‍
6.       പരസ്പരവിശ്വാസം
7.       വരുമാനമറിഞ്ഞ്ചിലവഴിക്കല്‍
8.       ഉളളതുകൊണ്ട്സംത്രിപ്തി നേടല്‍
9.       മറ്റുളളവരുമായിതങ്ങളെ താരതമ്യം ചെയ്യാതിരിക്കല്‍
10.    ഇല്ലാത്തതിനെഓര്‍ത്ത് ദു:ഖിക്കാതിരിക്കല്‍
11.    പരസ്പരംകുറ്റപ്പെടുത്താതിരിക്കല്‍

മനസ്സ് വിശാലമാക്കുവാന്‍ ശ്രമിക്കണം. എല്ലാം വിശാലമായ അര്‍ത്ഥത്തില്‍ കാണുവാനും, ഉള്‍ക്കൊള്ളുവാനുംശ്രമിക്കുമ്പോള്‍ ഒന്നും ഒരു പ്രശ്നമാവില്ല. മംഗളാശംസകള്‍
             

Friday 16 May 2014

സ്ത്രീ……………………

അവള്‍ നേരത്തേ എഴുന്നേറ്റു,
              വീടും പരിസരവും വ്രിത്തിയാക്കി
              കുളിച്ചു കുറിയിട്ടു
              കുടുംബത്തിനായി പൂജ ചെയ്തു.
              ഭക്ഷണം പാകം ചെയ്തു
              എല്ലാവര്‍ക്കും വിളമ്പിക്കൊടുത്തു
              പാത്രങ്ങള്‍ കഴുകിവെച്ചു,
              പോകുന്നവര്‍ക്കായി
              പാഥേയവും കൊടുത്തയച്ചു.
              എന്നിട്ടും അവര്‍ പറഞ്ഞു
              അവള്‍ മഹാ ദുഷ്ടയാണ്.

              മുഷിഞ്ഞ വസ്ത്രങ്ങള്‍
              അലക്കി തേച്ചു വെച്ചു
              മുക്കും മൂലയും അടിച്ചുവാരി
              എല്ലാം ഒതുക്കി വെച്ചു
              വിരുന്നുകാരെ സത്കരിച്ചു
              സാധനങ്ങള്‍ വാങ്ങി വന്നു
              വെളളം നിറച്ചുവെച്ചു
              ശയനമുറികള്‍ ഒരുക്കിവെച്ചു
              പോയവര്‍ വരുന്നതും കാത്ത്
              പുതുവിഭവങ്ങളൊരുക്കി
              വഴിക്കണ്ണും നട്ട് നാമം ജപിച്ചിരുന്നു
              എന്നിട്ടും അവര്‍ പറഞ്ഞു
              അവള്‍ മഹാ മടിച്ചിയാണ്.

              ഒന്നുമറിയാത്തതുപോലെ
              യാത്ര തുടരുന്ന കാലം
              അവളിലെ അവളെ തിരിച്ചറിഞ്ഞു
              മകളായ്, ഭാര്യയായ്, അമ്മയായ്
              രൂപാന്തരപ്പെടുന്ന അവളിലെ
              സ്ത്രീത്വത്തില്‍ അഭിമാനം കൊണ്ടു
              അറിയേണ്ടവര്‍ മാത്രം ഇതൊന്നുമറിയാതെ
              അവളെ കുറ്റം പറഞ്ഞുകൊണ്ടേയിരുന്നു………..


                           

Friday 2 May 2014

നമ്പൂരിശ്ശി അമ്മ

എന്റെ വീടിന്‍ കുറച്ചപ്പുറത്തായി ഒരു നമ്പൂതിരി കുടുംബം ഉണ്ടായിരുന്നു. അവിടെ സ്നേഹത്തിന്റെ മൂര്‍ത്തീമദ്ഭവം പോലെ ഒരു അമ്മയും. എല്ലാവരും അവരെ നമ്പൂരിശ്ശി അമ്മ എന്നാണ്‍ വിളിച്ചിരുന്നത്. അതുകേട്ട് ബാല്യത്തില്‍ ഞാനും അങ്ങനെ വിളിച്ചുതുടങ്ങി. ചെറിയമ്മയെ പോലെത്തന്നെ എന്റെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയ ഒരു വനിതയാണ്‍ അവരും.

     പുസ്തകങ്ങളുടെ ഒരു ലോകം തന്നെ അവരുടെ വീട്ടിലുണ്ടായിരുന്നു. എം.ടി.യോടുളള എന്റെ ആരാധന തുടങ്ങുന്നത് ആ വീട്ടില്‍ വെച്ചാണ്‍. മുകുന്ദനും, ഓ.വി.വിജയനും, ബഷീറും, മാധവിക്കുട്ടിയും, അങ്ങനെ എത്രയെത്രയോ സാഹിത്യകാരന്മാര്‍ എന്റെ ജീവിതത്തിന്റെ ഭാ‍ഗമായി തുടങ്ങിയത് ആ വീട്ടില് വെച്ചാണ്‍. കഥാസരിത്സാഗരവും, ആയിരത്തൊന്നു രാവുകളും, പഞ്ചതന്ത്രം കഥകളും, ഉണ്ണിക്കുട്ടന്റെ ലോകവും, പഥേര്‍ പാഞ്ചാലിയും, ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായ എന്ന ബംഗാളി നോവലിസ്റ്റും എന്റെ ജീവിതത്തിനു നിറം ചാര്‍ത്തിയത് ആ ഭവനത്തില്‍ വെച്ചു തന്നെയാണ്‍. സര്‍വ്വോപരി ഗീതയും, ഭാഗവതവും, രാമായണവുമൊക്കെ വായിക്കുവാനുളള പ്രേരണ ലഭിച്ചതും അവിടെ നിന്നു തന്നെയാണ്‍.

     സ്കൂളിന്‍ ഒഴിവുളള ദിവസങ്ങളില്‍ നേരെ അവിടേക്ക് പോകും. നായ്ക്കല്ലും (ഒരു ചെടിയാണ്‍), കാട്ടുലില്ലിയും, കമ്മ്യൂണിസ്റ്റ് പച്ചയും, പൂവാംകുറുന്നിലയും, കീഴാര്‍നെല്ലിയും, താളും തകരയും, കറുകയും, തൊട്ടാവാടിയുമൊക്കെ വളര്‍ന്നു നില്‍ക്കുന്ന പാതയിലൂടെ ഞാന്‍ നടക്കും. വിജനമായ ആ പാതയില്‍ എനിക്കു കൂട്ടായി കുറേ തത്തകളും, മഞ്ഞക്കിളികളും, കൊറ്റികളും, കുളക്കോഴികളുമൊക്കെ ഉണ്ടാവും.

     പ്രധാന പാതയില്‍ നിന്നും, ഇടത്തോട്ടുളള ഇടവഴിയിലൂടെ ചെന്ന് വലത്തോട്ട് തിരിഞ്ഞാല്‍ അവരുടെ വീടായി. ഇലയടയോ, ഉണ്ണിയപ്പമോ, നെയ്പായസമോ അങ്ങനെയെന്തെങ്കിലും അവര്‍ എനിക്കായ് കരുതി വെച്ചിട്ടുണ്ടാവും. അതിമനോഹരമായ ഒരു നിശ്ശബ്ദത അവിടെങ്ങും കളിയാടിയിരുന്നു. അവിടുത്തെ വായനാമുറിയുടെ ജാലകത്തിനരുകില്‍ പരിസരം മറന്ന് പുസ്തകങ്ങളേകുന്ന സ്വപ്നസാമ്രാജ്യത്തില്‍, ആയിരത്തൊന്നു രാവുകളിലെ രാജകുമാരന്മാരായും, നാടോടികഥകളിലെ വീരനായകരായുമൊക്കെ മനസ്സ് മാറിക്കൊണ്ടിരിക്കും. ഒരിക്കല്‍ ലളിതാംബികാ അന്തര്‍ജ്ജനത്തിന്റെ അഗ്നിസ്സക്ഷിയിലെ തങ്കേടത്തിയിലൂടെ, സര്‍വ്വ മോക്ഷധായിനിയായ ഗംഗയിലെ സ്നാനഘട്ടത്തിലൂടെ മനസ്സ് വ്യാപരിക്കുമ്പോള്‍ പെട്ടെന്നവറ് മുറിയിലേക്ക് കടന്നുവന്നു. എന്തൊരു ഐശ്വര്യമുളള മുഖമാണ്‍ അ അമ്മയ്ക്ക്. അതുപോലെ സ്നേഹാര്‍ദ്രമായ് സ്വരവും.

     “കുട്ടീ ഞാന്‍ എന്നായിരിക്കും മരിക്കുക”. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വീണ്ടും അവര്‍ തുടര്‍ന്നു. “പക്ഷിമ്രിഗാദികളെ നോക്കൂ, എത്ര മനോഹരമാണ്‍ അവയുടെ ജീവിതം. പക്ഷെ മനുഷ്യ ജന്മം അത് എത്രയോ ദു:സ്സഹമാണ്‍.”

     കാലം ആറ്ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല. അനുസ്യൂതമായ കാലപ്രവാഹത്തില്‍ അവരും, ഈ ഭൂമുഖത്തുനിന്നും മറഞ്ഞുപോയി. ഹ്രിദയത്തില്‍ ഇല വെച്ച് എനിക്കാ‍യി സദ്യ ഒരുക്കിയ ആ സ്നേഹനിധിയായ ആ‍ അമ്മ മനസ്സിന്റെ ഓറ്മ്മ ചെരാതില്‍ വെളിച്ചം പകരുമ്പോള്‍ മനസ്സു പറയുവാന്‍ ശ്രമിക്കുകയാണ്‍. ഇല്ല. അവര്‍ മരിച്ചിട്ടില്ല. സ്നേഹനിധിയായ് ആ അമ്മയ്ക്ക് മരണമില്ല.  



Thursday 1 May 2014

പ്രക്രിതീ മാപ്പ് തരൂ………..

പ്രക്രിതിക്ക് ദോഷം വരുത്തുന്ന ഒരേ ഒരു ജീവിവര്‍ഗ്ഗം മാത്രമേ ഈ ഭൂമിയില്‍ ഉളളൂ. അത് മനുഷ്യന്‍ മാത്രമാണ്‍. എന്തെല്ലം തരത്തിലാണ്‍ മനുഷ്യന്‍ പ്രക്രിതിക്ക് കോട്ടം വരുത്തുന്നത്. ആധുനികതയുടെ പേരും പറഞ്ഞ് മനുഷ്യന്‍ ചെയ്യുന്ന പ്രവര്‍ത്തികല്‍ ഇന്ന് ജീവിവര്‍ഗ്ഗങ്ങളുടെ നിലനില്‍പ്പിനുകൂടി ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്ക്കയാണ്‍. അന്തരീക്ഷ ഊഷ്മാവ് കൂടി വരുന്നു. ഓസോണ്‍കുടയ്ക്ക് വിളളല്‍ വീണുകഴിഞ്ഞു. മഴ കുറഞ്ഞു. കാലാവസ്ഥയ്ക്ക് വ്യതിയാനം സംഭവിച്ചു. ഹരിതാഭമായിരുന്ന പ്രദേശങ്ങല്‍ തരിശുഭൂമികളായി മാറി. വയലേലകള്‍ നികത്താനുളള മണ്ണിനുവേണ്ടി അവിടവിടെയായി തലയുയര്‍ത്തിനിന്നിരുന്ന മനോഹരങ്ങളായ കുന്നുകള്‍ അപ്രത്യക്ഷങ്ങളായി. തരുനിബദ്ധമായിരുന്ന താഴ്വാരങ്ങളും, മലമ്പ്രദേശങ്ങളും മൊട്ടകുന്നുകളായി മാറി. നിറഞ്ഞുകവിഞ്ഞൊഴുകിയിരുന്ന നദികളുടെ മാറിടം വരണ്ടുണങ്ങി കള്ളിച്ചെടികള്‍ക്ക് വളരാന്‍ ഇടമേകി. പുരോഗതിയിലേക്ക് കുതിക്കുന്ന മനുഷ്യന്റെ ചവിട്ടടികളേറ്റ് പ്രക്രിതി തളര്‍ന്നവശയായി. എന്നിട്ടും ഇതൊന്നുമറിയാതെ, കണ്ടില്ലെന്ന് നടിക്കാതെ ഇന്നത്തെ മനുഷ്യന്‍ എങ്ങോട്ടോ കുതിക്കുന്നു. നാളെകളെക്കുറിച്ച് ചിന്തിക്കാതെ, വരും തലമുറകളെ ക്കുറിച്ചോര്‍ക്കാതെയുളള പ്രയാണം അവനെ എവിടെ എത്തിക്കുമോ ആവോ. ഈ വൈകിയവേളയിലെങ്കിലും അവനൊരു പുനര്‍വിചിന്തനം ഉണ്ടായിരുന്നുവെങ്കില്‍.  


Sunday 27 April 2014

എന്റെ സംഗീതം

എന്റെ വീടിനടുത്തായി ഒരു പുഴയുണ്ട്. പുഴയുടെ തീരത്ത് വരിവരിയായി നിറയെ തെങ്ങുകളാണ്‍. അതിലൊരു തൈതെങ്ങ് പുഴയിലേക്ക് വളരെ ചെരിഞ്ഞാണ് വളര്‍ന്നുനില്‍ക്കുന്നത്. ആ തൈതെങ്ങില്‍ കയറിയിരുന്ന് പുഴയിലേക്ക് നോക്കിയിരിക്കാന്‍ കുട്ടിക്കാലത്ത് വളരെ ഇഷ്ടമായിരുന്നു. അങ്ങനെയുളള ഏതോ ഒരു അവസരത്തിലാണ് റഫി സാഹബ്ബിന്റെ ആ ഗാനം എന്നിലേക്കൊഴുകിയെത്തിയത്. ‘ബഹാരോം ഫൂല്‍ ബര്‍സാ‍ഓ മെരാമെഹബൂബ് ആയാഹൈ…….’ റേഡിയോ എന്റെ സുഹ്രുത്തായത് അതിനുശേഷമാണ്‍. റഫിയും, ലതയും,മുകേഷും, കിഷോറും, ജീവിതത്തിന്റെ ഭാഗങ്ങളായി മാറി. പൊതുവെ കോഴിക്കോട്ടുകാര്‍ക്ക്പഴയ ഹിന്ദിഗാനങ്ങള്‍ വളരെ ഇഷ്ടമാണ്. കിഷോര്‍കുമാറിന്റെ ഗാനങ്ങളോടായിരുന്നു എനിക്കേറെ പ്രിയം.സുഹ്രുത്തുക്കളോടൊത്ത് ആ തൈതെങ്ങില്‍ പുഴയിലേക്ക് കാലുകള്‍ തൂക്കിയിരുന്ന്അദ്ദേഹത്തിന്റെ ഗാനങ്ങല്‍ ഞാന്‍ പാടിനോക്കാറുണ്ടായിരുന്നു. സംഗീതസാന്ദ്രമായ എത്രമനോഹരസായാഹ്നങ്ങളാണ്‍ ആപുഴയുടെ തീരം ഞങ്ങള്‍ക്ക് സമ്മാനിച്ചത്.  അന്നത്തെ എന്റെ ഒരു കൂട്ടുകാരനായിരുന്നുസന്തോഷ്. അവന് ദാസേട്ടന്റെ ഗാനങ്ങളോടായിരുന്നു പ്രിയം. വാകപ്പൂ മരം ചൂടും വാരിളംപൂങ്കുലക്കുള്ളില്‍ ………..ഈ ഗാനം എത്ര മനോഹരമായാണ് അവന്‍ ആലപിച്ചിരുന്നത്. അവസാനമായിഅവനോടൊത്ത് എനിക്ക് കിട്ടിയ ഒരുസായാഹ്നത്തില്‍ ഞാന്‍ അവന്‍ വേണ്ടി പാടിക്കൊടുത്തു.‘ചല്‍ത്തേ ചല്‍ത്തേ മെരെ യേ ഗീത് യാദ് രഖ് നാ    കഭി അല് വിദ നാ കഹനാ…………’  പിന്നിട് ഇന്നു വരെ ഞാന്‍ അവനെ കണ്ടിട്ടില്ല.പിതാവിന്റെ മരണം നല്‍കിയ വേദന അവനെ മദ്യത്തിന്റെ ലോകത്തിലേക്ക് നയിക്കുകയായിരുന്നു.                                                                                                                                                                                       കാലം ചിലപ്പോള്‍ അങ്ങനെയാണ്. നാം ഇഷ്ടപ്പെടുന്നവരെ നമ്മില്‍ നിന്നുമകറ്റും. മറ്റുചിലപ്പോള്‍ നാം അറിയാതെ അവരെ നമ്മിലേക്കുതന്നെ കൊണ്ടുവന്നെന്നുമിരിക്കും.പ്രതീക്ഷതന്നെയല്ലെ ജീവിതം………………………………………….


Friday 25 April 2014

ഓര്‍മ്മയിലെ മാമ്പഴപുളിശ്ശേരി

കുട്ടിക്കാലത്ത് ഒഴിവുകാലം വരുമ്പോള്‍ അമ്മയുടെതറവാട്ടിലേക്ക് പോകുക പതിവാണ്‍. അവിടെ ചെറിയമ്മയും, അവരുടെ മക്കളുംപേരക്കുട്ടികളുമാണുളളത്. അമ്മമ്മയുടെ അനിയത്തിയാണ്‍ ചെറിയമ്മ. അവിടെവീട്ടുമുറ്റത്തായി ഒരു വലിയ നാട്ടു മാവുണ്ട്. ഒരു ഇളം കാറ്റടിച്ചാല്‍ മതി. ആ മാവുമുത്തശ്ശന്‍ നിറയെ മാങ്ങകള്‍ ഇട്ടുത്തരികയായി. ഞങ്ങള്‍ കുട്ടികള്‍ അതൊക്കെപെറുക്കി കൂട്ടും. ചെറിയമമ അവകൊണ്ട് മാമ്പഴ പുളിശ്ശേരി വെക്കും നന്ത്യാര്‍വട്ടവും, ബ്ളൂ ബെല്ലും, ശംഖുപുഷ്പവും അതിരിട്ടു നില്‍ക്കുന്ന പറമ്പിന്റെതെക്കുഭാഗത്തായി കുളമാണ്‍. അവിടെ കല്പടവില്‍ ചെന്നിരിക്കാന്‍ എനിക്കിഷ്ടമായിരുന്നു.കുളത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഉയര്‍ന്നു നില്‍ക്കുന്ന ഇലഞ്ഞിമരതിന്റെ ചില്ലകള്‍ക്കിടയിലൂടെപോക്കുവെയില്‍ ജലപ്പരപ്പില്‍ സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന ചിത്രങ്ങള്‍ വരച്ചുകൊണ്ടിരിക്കും.അവ്ക്കിടയിലുടെ കുഞ്ഞുങ്ങളുമായി നീന്തിതുടിക്കുന്ന   വരാല്‍ മത്സ്യങ്ങളെ നോക്കിയിരിക്കുമ്പോള്‍ചെറിയമ്മ വിളിക്കുകയായി. തളികയില്‍ മാമ്പഴപുളിശ്ശേരി വിളമ്പിത്തരും. അതുമായി നേരെഅടുക്കള കോലായിയില്‍ ചെന്നിരിക്കും. അവിടെ കിണറിനു കിഴക്കുഭാഗത്തായി നിറയെമരങ്ങളാണ്‍. ജാംബയ്ക്കയും, സപ്പോട്ടയും, പേരയും, വരിക്കപ്ലാവും, പുളിയും ഒക്കെഅവിടെയുണ്ട്. കിളികളുടെ ഒരു സമ്മേളനമായിരിക്കും അവിടെ. വണ്ണാത്തിപ്പുള്ളും,മഞ്ഞക്കിളിയും, നീളവാലന്‍ കുയിലും, തത്തയും, മൈനയും ചിതല്‍ക്കിളിയുമൊക്കെഅവിടെയുണ്ടാവും. ഫലങ്ങള്‍ തിന്നുമദിക്കുന്ന അവയെ നോക്കിക്കൊണ്ടാണ്‍ പുളിശ്ശേരികഴിക്കുക. മധുരവും, എരിവും, പുളിയും കലര്‍ന്ന ഒരു പുത്തന്‍ സ്വാദായി ചെറിയമ്മയുടെസ്നേഹം അപ്പോള്‍ അനുഭവപ്പെടും. കാലം കടന്നുപോയി. ഭാഗം കഴിഞ്ഞപ്പോള്‍ നാട്ടു മാവ്മുറിച്ചുമാറ്റി. നന്ത്യാര്‍വട്ടവും, ബ്ലൂബെല്ലും, ശംഖുപുഷ്പവും,കിഴക്കെപ്പുറത്തുണ്ടായിരുന്ന ഫലവ്രിക്ഷങ്ങളും കടംകഥയായി. കുളം പകുതി തൂര്‍ത്തുതറവാട് നിന്നിടത്ത് പുതിയ കോണ്ക്രീറ്റ് സൌധം ഉയര്‍ന്നു. ചെറിയമ്മ മരിച്ചു. അത്വല്ലാത്തൊരു വേദനയായിരുന്നു. എങ്കിലും എന്റെ ഓര്‍മ്മകളില്‍ ചെറിയമ്മ ഇന്നുംജീവിക്കുന്നു. വീട്ടില്‍ ഇന്നലെയും മാമ്പഴപുളിശ്ശേരി വെച്ചിരുന്നു. ചെറിയമ്മ തന്നസ്നേഹത്തിന്റെ രുചിക്കു മുന്നില്‍ ഒന്നും തന്നെ മാറ്റിവെക്കാനാവില്ല. ഇപ്പോള്‍ ഓര്‍മ്മയില്‍വരുന്നത് ബഹുമാന്യനായ കമല്‍ സാര്‍ സംവിധാനം ചെയ്ത രാപകല്‍ എന്ന സിനിമയിലെ അഫ്സല്‍പാടിയ ഗാനമാണ്‍
പോകാതെ കരിയില കാറ്റേ എങ്ങും….;..പോകാതെ ഇളവെയില്‍ത്തുമ്പീ……..
പോകാതെന്നമ്പലക്കിളിയേ……………………ദൂരേ….. പോകാതെന്‍ആലിലക്കുരുവീ………………….

Monday 21 April 2014

സുഹൃത്ത്

ആരാണ് യഥാർത്ഥ സുഹൃത്ത്. ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുവാനും, ആപത്തുകളില്‍ കൂടെനില്‍ക്കുവാനും കഴിയുന്നവന്‍ ആയിരിക്കണം അല്ലേ. അങ്ങനെയുളള ഒരാളെ ഈ സമൂഹത്തില്‍കണ്ടുകിട്ടുക കുറച്ച് പ്രയാസമാണെന്ന് എനിക്കു തോന്നുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച്നിറം മാറുന്നവരാണ് പലരും. പാരവെക്കുവാനും കുറ്റപ്പെടുത്തുവാനും ഒരുമടിയുമില്ലാത്തവര്‍.അതുമല്ലെങ്കില്‍ കാര്യസാധ്യത്തിനുവേണ്ടി ഒത്തുകൂടും. അതു കഴിയുമ്പോള്‍ കറിവേപ്പിലപോലെ നമ്മളെ പുറംന്തളളും. എനിക്കു പരിചയമുളള പലരുടേയും അനുഭവങ്ങള്‍ കണ്ടാണ്ഞാനിത് പറയുന്നത്. എത്ര അമൂല്യമായബന്ധമാണ്  സൗഹൃദം. പരിശുദ്ധമായ സ്നേഹത്തിന്റെ പുതിയ പുതിയ മേച്ചില്പുറങ്ങളിലേക്ക് അത് നമ്മളെ കൊണ്ടുപോകുന്നു. എങ്കിലും ഏതൊരു വ്യക്തിയും അവന്റെ ചങ്ങാതിമാരോട് ചിലമര്യാദകള്‍ പാലിക്കേണ്ടതുണ്ടെന്ന് എനിക്കു തോന്നുന്നു. ഇത് എന്റെ ചിലതോന്നലുകളാണേ.

1)       സുഹൃത്തുക്കളുടെ രഹസ്യങ്ങള്‍ ഒരിക്കലും പരസ്യമാക്കരുത്.
2)       സുഹൃത്തുക്കളെ ഒരവസരത്തിലും ഒറ്റിക്കൊടുക്കരുത്.
3)       സുഹൃത്തുക്കളെ ഒരിക്കലും പാരവെക്കരുത്.
4)       താന്‍എങ്ങനെയാണോ അത്രതന്നെ പ്രധാന്യം സുഹൃത്തിനും നല്‍കണം
5)       സുഹൃത്തിന്റെകുടുംബം സ്വന്തം കുടുംബം പോലെ കരുതണം.
6)       ഞാന്‍ ഏല്ലാംചെയ്യുന്നു. പക്ഷെ അവന്‍ എനിക്കൊന്നും ചെയ്യുന്നില്ലല്ലോ,                                  എന്നിങ്ങനെയുളള പ്രതിക്ഷകള്‍ സൗഹൃദത്തില്‍ ഉണ്ടാവരുത്.
7)       സുഹൃത്തിന്ഒരാപത്ത് വരുമ്പോള്‍ ഒഴിഞ്ഞുമാറാതെ കൂടെ നില്‍ക്കണം.
8)      സുഹൃത്തിന്റെഅനുവാദമില്ലാതെ ഒരിക്കലും അയാളുടെ                                  സ്വകര്യതകളിലോ,കുടുംബ പ്രശ്നങ്ങളിലോ തലയിടരുത്.
9)       പരസ്പരം കുറ്റംപറയരുത്.
 ഓര്‍മ്മിക്കുക –  സൗഹൃദം മഹത്തായ ഒന്നാണ്.ഫേസ്ബുക്ക് പോലുളള നെറ്റ് വർക്കുകൾപോലും ഉണ്ടായത് സൗഹൃദത്തെ അവലംബിച്ചാണ്.എന്താണ് നിങ്ങളുടെ അഭിപ്രായം.

Friday 18 April 2014

എല്ലാം നല്ലതിന്


രാത്രി 9.30 ന് സ്റ്റാര്‍പ്ലസ്സില് ഒരു ഹിന്ദി സീരിയല് ഉണ്ട്. യേ രിശ്താ ക്യാ കഹലാത്താ ഹൈ. എന്റെ അമ്മയ്ക്ക് ആ സീരിയല് വളരെ ഇഷ്ടമാണ്.
അമ്മയുടെ സന്തോഷത്തിനുവേണ്ടി ചിലപ്പോഴൊക്കെ ഞാനും ആ സീരിയല് കണ്ടിട്ടുണ്ട്. അതൊരു മോശം കാര്യമായിട്ട് എനിക്കു തോന്നിയിട്ടേയില്ല. അമ്മ പറയുന്നതുപോലെ ഓരോ മനുഷ്യനും ഒരുവിദ്യാര്‍ത്ഥിയെപോലെയാണ്. നമുക്ക്ചുറ്റുമുളളഎല്ലാത്തില്‍നിന്നുംഓരോകാര്യങ്ങള്പഠിച്ചുകൊണ്ടേയിരിക്കുന്നു. ചില ആളുകളുണ്ട്.വളരെ നന്നായി കാര്യങ്ങള് കൈകാര്യം ചെയ്യാന്‍ കഴിയുന്നവറ്. തന്റെകുടുമ്പത്തിലോ, സുഹ്രുത്തുക്കള്‍ക്കോ എന്തെങ്കിലും പ്രശ്നങ്ങള് ഉണ്ടായാല്, വളരെ നന്നായി അത് പരിഹരിച്ചു കൊടുക്കുന്നവര്. അങ്ങനെയുള്ളവരോട് എനിക്ക് പ്രത്യേകം ആദരവ്, ഇഷ്ടം തോന്നാറുണ്ട്. ആ സീരിയലിലെ അക്ഷര എന്ന കഥാപാത്രത്തോടും എനിക്ക് അതേ ആദരവ് തോന്നി. എന്റെ സുഹ്രുത്ത് മീരയും ഇതുപോലെയാണ്. പല പ്രതിസന്ധികളിലും ആ സുഹ്രുത്ത് എന്നെ സഹായിച്ചിട്ടുണ്ട്. ജീവിതത്തിന്റെ അരങ്ങത്ത് നമ്മള് കെട്ടുന്ന വേഷങ്ങളുടെ വിജയത്തിന് ഇത്തരത്തിലുള്ള പഠനങ്ങളും കൂടിയേ തീരൂ.

പ്രതിഫലനങ്ങള്‍


ചോറിന് അരിയെടുക്കുമ്പോള് അമ്മ കുറച്ചൂ കൂടുതല് എടുക്കും. ചോദിച്ചാല് പറയും. ‘ആരെങ്കിലും പെട്ടെന്ന് വന്നാലോ. അരി കഴുകാനെടുക്കുമ്പോള് അതില് നിന്നും ഒരുപിടിയെടുത്ത് വീടിനുപുറകുവശത്തായുള്ള മതിലിനുമുകളില് കൊണ്ടുവെയ്ക്കും. കാക്കകള്‍ക്ക് തിന്നാനായി. 
ചോദിച്ചാല് പറയും. ‘കൊടുത്തുകഴിക്കണം. എന്നാലേ വയര് നിറയൂ.’ അമ്മ പറഞ്ഞതൊക്കെ ഞാന് ഓര്‍മ്മിക്കാന് കാരണം തീവണ്ടിയാപ്പീസിന്റെ പരിസരത്തുവെച്ചു ഞാന് കണ്ട വയസ്സേറെചെന്ന ഒരമ്മയാണ്. സുഹ്രുത്തിനെ യാത്രയാക്കി പുറത്തേക്കിറങ്ങിയപ്പോഴാണ് ഞാന് അവരെ കണ്ടത്. റോഡിലേക്കിറങ്ങുന്നിടത്തായി, മുഷിഞ്ഞവസ്ത്രങ്ങല് ധരിച്ച്, ചുക്കിചുളിഞ്ഞശരീരത്തൊടുകൂടി, കൈനീട്ടി, കൂനികൂടിയിരിക്കുന്ന ഒരു മുത്തശ്ശി. എന്തൊരു ദുരവസ്ഥ. അവരുടെ മുഖം മനസ്സില് വിങ്ങലുണ്ടാക്കുന്നു. എനിക്കു തോന്നുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ദുഖം ദാരിദ്ര്യം തന്നെയാണ്. ഒന്നുമില്ലാത്ത അവസ്ഥ. ഉറ്റവരും, ഉടയവരുമില്ലാത്ത അവസ്ഥ. അനാഥത്വത്തിന്റെ ഭാ‍രവും പേറിയുളള ജീവിതം. 
അതൊന്ന് സങ്കല്പിക്കാന് പോലും സാധിക്കുന്നില്ല. അപ്പോള് അതനുഭവിക്കുന്നവരുടേയോ.. പരസ്പരം സഹായിക്കുവാനുളള മനോഭാവം എല്ലാവര്‍ക്കും ഉണ്ടാവുകയാണെങ്കില് ഇത്തരത്തിലുളള ഒരവസ്ഥ ഒരാള്‍ക്കും അനുഭവിക്കേണ്ടി വരില്ലാ എന്ന് തോന്നിപോവുകയാണ്. ഈ ഭൂമിയില് പിറവിയെടുക്കുന്ന എല്ലാവര്‍ക്കും ഒരു നല്ല ജീവിതം ഉണ്ടാകുവാന് വേണ്ടിമനസ്സ് ആത്മാര്‍ഥമായി ആഗ്രഹിച്ചു പോവുകയാണ്.

Thursday 17 April 2014

ഒന്നും സ്വന്തമാക്കരുതായിരുന്നു

ഇരുണ്ട നീലിമയുടെ മൂടുപടത്തില്‍
കടല്‍ എല്ലാം ഒളിപ്പിച്ചു

ഇരുളും വെട്ടവുമൊന്നാണെന്ന്
കാലം അവളോട് സൂചിപ്പിച്ചു

ആറ്ക്കും സ്വന്തമല്ലാത്ത ഒന്നിനെക്കുറിച്ച്
കണ്ണുനീറ്തൂകി മേഘവും ഓറ്മ്മിപ്പിച്ചു

അവളൊന്നും കേള്‍ക്കുകയുണ്ടായില്ല.
മടിത്തട്ടിലൊളിപ്പിച്ച നിധി കാക്കുകയായിരുന്നു.

ഒരോണപാട്ടിന്റെ ഈരടി മൂളി
ഒരു പഴംകഥയുടെ മധുരം നുകര്‍ന്ന്
സ്വപ്നങ്ങള്‍ കൊണ്ട് മാല കോര്‍ക്കുകയായിരുന്നു.

എത്ര നേരത്തേക്ക്…………………………………………

ഇളം നീലിമയുടെ മൂടുപടത്തിലൊളിച്ച്
സൂര്യന്‍ അവളെ അവനിലേക്ക് വലിച്ചിഴച്ചു.

ശേഷിച്ച മുത്തുകളൊക്കെയും
രാവില്‍ ചന്ദ്രനും കവര്‍ന്നെടുത്തു.

സ്വപ്നങ്ങള്‍ പകുത്തെടുത്തുകൊണ്ട്
നക്ഷത്രങ്ങളും അവളെ കൈയ്യൊഴിഞ്ഞു.

മരണത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന
അവളുടെ മാറില്‍ കാറ്റും ചെന്നുവീണു.

അവന്റെ കൈകളില്‍ പിടയുമ്പോള്‍
അവളൊര്‍ത്തു.
ഒന്നും സ്വന്തമാക്കരുതായിരുന്നു.



Wednesday 16 April 2014

അമ്മ കാത്തിരിക്കുന്നു

ഇരുട്ടിന്‍ ശ്രുതി മീട്ടി
ഇരുട്ടില്‍ പാടുമ്പോള്‍
നീ അമാവാസി

വെളിച്ചമാത്മാവില്‍
ശ്രുതി ചേര്‍ക്കുമ്പോള്‍
നീ പൌര്‍ണ്ണമി

വാളേന്തിയുളള നടനം
നിന്നെ സന്ധ്യയാക്കുന്നു

രുധിരമണിണ്ഞ്ഞുള്ളനില്പ്
കണ്ണുകളില്‍ കത്തുന്ന ദാഹം

കബന്ധങ്ങള്‍ക്കിടയില്‍നിന്ന്
ദംഷ്ട്രകള്‍ കാട്ടി നീ അലറുമ്പോള്‍
കാലത്തിനുപോലും നിന്നെഭയം

ഈ മാറ്റമെന്തിനായിരുന്നു.
ഈ മുറ്റമായിരുന്നില്ലെ
നിന്റെ ഈറ്റില്ലം.

ഈ കാറ്റായിരുന്നു
നിന്നെ താരാട്ടിയത്
നീ അതെല്ലാം മറക്കുന്നു.

ആള്‍ക്കൂട്ടത്തിനിടയില്‍
ഈ പെറ്റമ്മയെയെങ്കിലും
ഒന്നു തിരിച്ചറിഞ്ഞുവെങ്കില്‍,

മുലപ്പാലിന്റ്റെ ഗന്ധം
അടുത്തറിഞ്ഞുവെങ്കില്‍
ഈ മടിത്തട്ടിലൊന്നുമയങ്ങിയെങ്കില്‍
ഈ അമ്മ അതിനായ് കാത്തിരിക്കുന്നു…..






സ്നേഹാലയം

വേണമൊരുവീടതിനുവേണ്ടാ
വാതില്‍ മറകളും ജാലകങ്ങളും,
വരാനാകണമാര്‍ക്കുമെപ്പോഴും
വന്നൊന്നു തലചായ്ക്കാനാകണം

സൂര്യാതപത്തില്‍ തളരുമ്പൊഴും
മാരി കോരി ചൊരിയുമ്പൊഴും,
അന്ധകാരത്തിലുഴലുമ്പൊഴും
ശാന്തമായൊന്നു വിശ്രമിച്ചീടുവാന്‍

സ്നേഹമായിരിക്കണമാഭവനത്തില്‍
മോഹനസുഗന്ധം പരത്തുംതെന്നല്‍
അഷ്ടകോണുകളില്‍ കെടാവിളക്കുമായ്
ഇഷ്ടദേവതകളുമുന്ണ്ടായിരിക്കണം

സൂര്യോദയത്തിലുമസ്ത്തമയത്തിലും
നിശീഥിനിതന്‍ നിതാന്തനീലിമയിലും,
സ്നേഹദീപങ്ങള്‍ തെളിച്ചിടേണം
ശാന്തിഗീതങ്ങള്‍ ആലപിച്ചീടണം

മുഖരിതമാവണമാമോരോമുറികളും
മുറജപങ്ങളാല്‍ ലോകനന്മയ്ക്കായ്,
സുചരിതയാം ഗ്രാമകന്യയായ്‌വിഭാതം
ഉണരണമാവീടിന്നന്തരംഗങ്ങളില്‍



Monday 14 April 2014

കർണ്ണികാരം

സൂര്യ ഗായത്രി കളുരുവിടും
ആര്യ ദ്രാവിഡ സംസ്കാര സമന്വയം
ഭദ്ര ദീപം കൊളുത്തി യുണരുമീ
വിശുദ്ധ ഗ്രമാന്തരങ്ങളി
എവിടെയാണാ ണ്ണികാരം
ഒരുവേള എന്നാത്മാവാം കണിക്കൊന്ന
കാലികമേയുന്ന കുന്നിചെരുവി
കൈയ്യികറങ്ങുന്ന കാറ്റാടിയുമായി
ഓടിക്കളിച്ചൊരെബാല്യ സ്മൃതിക
പൂത്തുനില്ക്കുമൊരു ണ്ണികാരത്തി
ചുവടെത്തി നില്ക്കുന്നീ വിഷുപുലരിയി
വാമുടികെട്ടഴിച്ചിട്ടു തനുവിചന്ദനം പൂശി
മലതാലമേന്തിനികുമൊരു തന്വംഗിയെ പോ
പച്ചില ചാത്തഴിചിട്ടു മാലേയവുമണിഞ്ഞു
മഞ്ഞകിങ്ങിണി ചാത്തിയൊരുസുന്ദരി
മാരുതകരങ്ങളിവ്രീളാവിവശയായി
പ്രകൃതിക്കു തൊടുകുറിയായി നിന്നൊരാകൊന്ന  
വെട്ടേറ്റുവീണിട്ടുമേന്റെയേകാന്തതയി
പൊട്ടിമുളക്കുന്നു തളിക്കുന്നു പൂക്കുന്നു;
വഴിതെറ്റി വന്നൊരു വിഷുപക്ഷി മൂകനായി
ഒരുതരു ശാഖിയികുമ്പിട്ടിരിക്കുന്നു
പാടങ്ങളില്ലാത്ത നാടു കാണുമ്പോ
പാടാമറന്നുവോ പാവം പതംഗം
എങ്ങുമുയരുന്ന കോണ്ക്രീറ്റ് സൗധങ്ങക്കിടയി
ഞെരുങ്ങുന്നു തേങ്ങുന്നു തെന്ന
തെളിനീചോലകപോലും നികന്നുപോയ്
ഒളിച്ചിന്നിയൊഴുകിയൊരാറും വരണ്ടുപോയ്
പുഴയുടെ  മാറിലേക്കൊഴുകുന്നു ലോറിക
പൂഴിചുമടുമായി തിരിച്ചു പോവുന്നു
പുഴയൊഴുകും വഴി മാത്റം നീളുന്നു,
പുഴയൊരു കടംകഥയായിമാറുന്നു
മാറുന്ന ലോകത്തിമാറ്റങളില്ലാതെ
ഉച്ചസൂര്യദൂരെ ഉദിച്ചുയരുന്നു,
കഥയൊന്നുമറിയാതെ കനലാട്ടം തുടരുന്ന
കതിരവനെ നോക്കി ഗണികപറയുന്നു
വിഷുഫലം മഹാകേമം  നാടിനൈശ്വര്യം
അളന്നെടുത്താലും ഒഴിയില്ല പത്തായം
ബ്രാഹ്മമുഹൂത്തത്തിലാദിത്യമന്ത്റം
ജപിച്ചുണരുന്ന ലോകമേ കാലത്തിവേദന
കൊഴിഞ്ഞു വീഴുന്ന കൊന്ന പൂക്കളായ്

അടിഞ്ഞു കൂടുന്നീ വരണ്ട ഭൂമിയിൽ       

Monday 31 March 2014

ഒരേ മേശക്കു ചുറ്റുമായ്‌ ഒരേ മനസ്സോടെ

ശിശിരത്തിലെ തണുപ്പാര്‍ന്ന  ഒരു സായാഹ്നത്തില്‍ റിഷയുടെ കുടുംപതോടോത്ത് ചായ കുടിച്ചുകൊണ്ടിരുന്നതു ഞാനിന്നും ഓര്‍മ്മിക്കുന്നു. അനാട്ടമി കുറച്ചു പ്രയാസമുള്ള വിഷയമായിരുന്നതിനാല്‍ ചില സംശയങ്ങള്‍ തീര്‍ക്കുന്നതിനായി റിഷ എന്നെ അവന്‍റെ വീട്ടിലേക്കു വിളിച്ചതായിരുന്നു. ഞാനെന്‍റെ സുഹൃത്തിനെ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ അവന്‍റെ അമ്മ ചായ കുടിക്കാനായി എന്നെ ക്ഷണിച്ചു. ഡൈനിങ്ങ്‌ ടാബിളിനു ചുറ്റുമായി ഞങ്ങളിരുന്നു. ഞാന്‍, റിഷ, അവന്‍റെ മൂന്നു സഹോദരങ്ങള്‍, മാതാപിതാക്കള്‍. റിഷയുടെ അമ്മ ഹൈറുന്നീസ ഉണ്ടാക്കിയ ചായ വളരെ നല്ലതായിരുന്നു. അതിനേക്കാള്‍ അപ്പുറം ആ കുടുമ്പത്തിന്റെ പരസ്പരമുള്ള കെട്ടുറപ്പ് വളരെ ആകര്‍ഷനീയമായിരുന്നു. ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ ഓരോരുത്തരും അവരവരുടെ ഊഴത്തിനായി കാത്തിരിക്കുകയായിരുന്നു. ആ ദിവസം അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍. അത് കഴിഞ്ഞു അതിനെക്കുറിച്ചുള്ള ഒരു ചര്‍ച്ചക്കും. ആദ്യം തുടങ്ങിയത് റിഷയുടെ പിതാവായ ഹംസയായിരുന്നു. തന്‍റെ ജോലി സ്ഥലത്തെ അനുഭവങ്ങള്‍ അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്, റിഷയുടെ ചെറിയ സഹോദരന്‍ രാഷി അവന്‍റെ സ്കൂള്‍ അനുഭവങ്ങളുമായി, അതങ്ങനെ തുടര്‍ന്നു. എല്ലാം കുടുമ്പവുമായി പങ്കുവെക്കുക അവര്‍ക്കൊരു പതിവായിരുന്നു. രഹസ്യങ്ങളില്ല, പിരിമുരുക്കങ്ങളില്ല, എല്ലാം കുടുംപതോടോത്ത്. തങ്ങളുടെ മക്കള്‍ക്ക്‌ ഇത്തരത്തിലൊരു പരിശീലനം നല്‍കിയതില്‍ ശ്രീ ഹംസയേയും, ശ്രീമതി ഹൈരുന്നീസയേയും ഞാന്‍ മനസ്സാ അഭിനന്ദിച്ചു. 
യാതൊരു സംശയവുമില്ല, ഇത്തരത്തിലുള്ള ഒരു ആശയവിനിമയം ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ നല്ല ഫലങ്ങള്‍ ഉണ്ടാക്കും. ആരെങ്കിലും വഴി വിട്ടു സഞ്ചരിക്കുകയാണെങ്കില്‍ അവരെ ശരിയുടെ പാതയിലേക്ക് കൊണ്ട് വരുവാന്‍ ഇതു കുടുംപതിലുള്ളവരെ സഹായിക്കും. ഒരു വ്യക്തിയുടെ ഉയര്‍ച്ചയിലും താഴ്ചയിലും വലം കൈ ആയി നില്ക്കാന്‍ കുടുമ്പത്തിനു സാധിക്കും. അതുകൊണ്ട് നമ്മുടെ കുടുംപത്തോട് ഒന്നും ഒളിച്ചു വെക്കാതിരിക്കുക. നാം എത്ര തിരക്കിലായാലും കുടുംപതോടൊപ്പം ചിലവഴിക്കാനും നമ്മുടെ അനുഭവങ്ങള്‍ പങ്കു വെക്കാനും സമയം കണ്ടെത്തുക. ഇതു പല ആപത്തുകളില്‍ നിന്നും ഒരുപക്ഷെ നമ്മളെ രക്ഷിച്ചേക്കാം. ഓര്‍മ്മിക്കുക, മാതാപിതാക്കളുടെ കാലടി ചുവട് നമുക്ക് സ്വര്‍ഗം തന്നെയാണ്. 

കാഴ്ചക്കപ്പുറം

അപ്പോള്‍ സമയം രാത്രി പത്തു മണിയോട് അടുത്തിരുന്നു. വര്‍ണ്ണദീപങ്ങള്‍ കൊണ്ടും അലങ്കാരങ്ങള്‍ കൊണ്ടും തെരുവും ചതുരവും അലങ്കരിച്ചിരുന്നു.ചതുരത്തിലെ തുറന്ന വേദിയില്‍ ഒരു മ്യൂസിക് ബാന്‍ഡ് അവരുടെ പ്രകടനം നന്നായി കാഴ്ച വെക്കുന്നുണ്ടായിരുന്നു. ലോകം പുതുവത്സരം ആഘോഷിക്കുവാനുള്ള തിരക്കിലായിരുന്നു. ചതുരതിന്റ്റെ കിഴക്കേ മൂലയില്‍ ചതുരവും തെരുവും നന്നായി കാണാവുന്ന ഒരിടത്ത്‌ നില്‍ക്കുകയായിരുന്നു ഞാനും റിഷയും. നഗരത്തിലെ ഒരു പ്രശസ്തമായ ക്ലബ്ബിന്റ്റെ വകയായി നടത്തുന്ന പഴയ ഹിന്ദി ഗാനങ്ങളുടെ ഒരു സംഗീത വിരുന്നില്‍ പങ്കെടുക്കാനുള്ള ഒരു പാസ്സുമായി വരാമെന്ന് പറഞ്ഞിരുന്ന എന്‍റെ സ്നേഹിതന്‍ നീരജിനെ കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍. 
പാടിയും, ആടിയും, ഒച്ചയിട്ടും ആളുകള്‍ ചെറുകൂട്ടങ്ങളായി വന്നുകൊണ്ടിരുന്നു. അവരില്‍ പലരും മദ്യത്തിന്‍റെ ലഹരിയിലായിരുന്നു. അപ്പോള്‍ റിഷ ഒരു പ്രത്യേക ദ്രിശ്യത്തിലേക്ക് എന്‍റെ ശ്രദ്ധ ആകര്‍ഷിച്ചു. ഒരു പ്രായമായ സ്ത്രീ നടപ്പാതയിലൂടെ വടിയും കുത്തിപിടിച്ച്‌ നടന്നു വരുന്നു. അവരുടെ ഇടത്തേ തോളില്‍ ഒരു സഞ്ചി തൂക്കിയിരുന്നു. തണുപ്പില്‍ അവര്‍ വിറക്കുന്നുണ്ടായിരുന്നു. ചതുരതിനടുത് തെരുവ് ആരംബിക്കുന്നിടതുള്ള വാക മരത്തിനു ചുവട്ടില്‍ ചുറ്റിലുമായി കെട്ടിയിരിക്കുന്ന തറയില്‍ അവര്‍ ഇരുന്നു തന്‍റെ സഞ്ചി തുറന്നു അതില്‍ നിന്നും ഒരു തൂക്കു പാത്രം പുറത്തെടുത്തു. അവര്‍ അത്താഴം കഴിക്കാനുള്ള പുറപ്പാടായിരുന്നു. നഗരത്തിന്റെ ബഹളമൊന്നും അവര്‍ ശ്രദ്ധിച്ചിരുന്നില്ല. അതേസമയം ടീനേജു കാരെന്നു തോന്നിക്കുന്ന കുറച്ചുപേര്‍ ഒച്ചയിട്ടുകൊണ്ട് അതേ വശത്തിലൂടെ വരുന്നുണ്ടായിരുന്നു. അവരിലൊരുവന്‍ ഒരു പ്ലാസ്റ്റിക്‌ കുപ്പി പന്താക്കി കളിക്കുന്നുണ്ടായിരുന്നു. അവനതു കാലുകൊണ്ട്‌ തട്ടികളിക്കുകയും കയ്യിലിരുന്ന ബിയര്‍ കുടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആ വൃദ്ധയെ കണ്ടപ്പോള്‍ ഒച്ച വെച്ചുകൊണ്ട് അവന്‍ അവരോടു അവിടെനിന്നും പോകാന്‍ ആവശ്യപ്പെട്ടു. അവന്റെ കൂട്ടുകാരും അവനോടൊപ്പം ചേര്‍ന്ന്. ആതറയില്‍ കയറി നിന്ന് നൃത്തം ചെയ്യാന്‍ അവര്‍ ആഗ്രഹിച്ചിരിക്കാം. ആ സ്ത്രീ അവര്‍ പറഞ്ഞത് കേട്ടോ എന്തോ? നല്ല ബഹളമയമായ അന്തരീക്ഷമായിരുന്നു. അപ്പോള്‍ അവന്‍ അല്പം മാറി നിന്ന് കാല്‍ കൊണ്ട് പ്ലാസ്റ്റിക്‌ കുപ്പി വൃദ്ധക്ക്‌ നേരെ അടിച്ചു തെറുപ്പിച്ചു. അത് കൃത്യമായി ആ തൂക്കുപാത്രത്തില്‍ തന്നെ ചെന്ന് കൊണ്ടു. പാത്രം താഴെ വീണു അതിലുള്ള കഞ്ഞി ചുറ്റുമായി ചിതറി. പാവം ആ സ്ത്രീ. അവിടെനിന്നും വേച്ചുവേച്ചു നടന്നുപോയി.
അതൊരു വേദനാജനകമായ ദ്രിശ്യമായിരുന്നു. ആവേശഭരിതരായി നില്‍ക്കുന്ന ചെറുപ്പക്കാരോട് പ്രതികരിക്കുന്നത് ഉചിതമായിരുന്നില്ല.  വേഗം ബസ്‌ സ്റ്റാണ്ടിനരുകിലുള്ള ചായക്കടയില്‍ നിന്നും ഭക്ഷണം പൊതിഞ്ഞു വാങ്ങി ഞങ്ങള്‍ ആ സ്ത്രീക്കരുകിലേക്ക് ചെന്ന് അവര്‍ക്ക് ആ പൊതി കൊടുത്തു. നിറഞ്ഞ കണ്ണുകളോടെ അവര്‍ അത് വാങ്ങി. ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ചു. ഞങ്ങളെ കാണാതെ നീരജ് മടങ്ങി പോയതിനാല്‍ ഗാനമേള മിസ്സയെങ്കിലും, ആ വൃദ്ധയുടെ പുഞ്ചിരിയും, അനുഗ്രഹവും, ഞങ്ങള്‍ക്ക് പ്രത്യേകമായ പുതുവത്സര സമ്മാനമായിരുന്നു. ദൈവം ഏതെല്ലാം രൂപത്തിലാണ് വരുന്നതെന്ന് ആര്‍ക്കറിയാം? നാം ആരേയും നിന്ദിക്കരുത്. മറ്റുള്ളവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. ദൈവത്തിന്‍റെ മുന്നില്‍ നമ്മള്‍ എല്ലാവരും ഒരുപോലെയാണ്. ഇന്ന് ഒരുപക്ഷെ നമുക്ക് എല്ലാം ഉണ്ടാവാം. പക്ഷെ നാളെയോ? ആരക്കറിയാം? അതുകൊണ്ട് തന്നെ മറ്റുള്ളവരോട് മാന്യമായി പെരുമാറേണ്ടത്, അവരെ ബഹുമാനിക്കേണ്ടത്, പരസ്പരം സ്നേഹിക്കേണ്ടത്, ആപത്തില്‍ സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഞാന്‍ വിചാരിക്കുന്നു. മനസ്സില്‍ നന്മയുണ്ടാകുംപോള്‍ അത് ഈ ലോകത്തിന്റെ നന്മക്കു വഴിയൊരുക്കില്ലേ.

Sunday 30 March 2014

വേഷങ്ങള്

എന്റെ വീടിനടുത്തുള്ളഒരുകൊച്ചു ബാലനാണ് അരവിന്ദ്‌. വളരെ വികൃതിയായഒരു കുട്ടിയാണ്  അവന്‍.വീട്ടുകാരെ അനുസരിക്കില്ല. എന്തു പറഞ്ഞാലും എതിര്ത്ത്‌സംസാരിക്കും. പത്തിലാണ്  പഠിക്കുന്നതെങ്കിലും പല ദിവസങ്ങളിലും ക്ലാസ്സില്‍ പോകാതെഅവിടെയും ഇവിടെയും അലഞ്ഞു നടക്കും.ഞങ്ങളുടെ  വീടിനടുത്ത്അവര്‍ താമസത്തിന്എത്തിയിട്ട്‌ ആകെ ഒരുമാസമായ തേ യുള്ളൂ.കഴിഞ്ഞ ഒരുദിവസം ഞാന്‍ അവന്ടെ വീടിനരുകിലൂടെ യുള്ള വഴിയിലൂടെ പോവുകയായിരുന്നു . അപ്പോള്‍ എന്ടെമുന്നിലേക്ക്‌ മദ്യത്തിന്റെ ഒരു ഒഴിഞ്ഞ കുപ്പി  വന്നുവീണു. അത്  അവന്ടെവീടിന്ടെ ടെറസ്സില്‍ നിന്നുമായിരുന്നു.ഗോവണി കയറിചെന്ന ഞാന്‍കണ്ടത്‌മദ്യപിച്ചു  കൊണ്ടിരിക്കുന്നഅവനെയും അവന്ടെ  കൂട്ടുകാരെയുംആയിരുന്നു. ആ സമയത്ത് അവനോടെ ന്തെങ്കിലുംപറയുന്നത് ഉചിതമായി രിക്കുമെന്നു എനിക്ക് തോന്നിയില്ല . മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്നത് കൊണ്ട് വീട്ടില്‍ ആരും  ഉണ്ടായിരുന്നില്ല. ഈ  സംഭവം കഴിഞ്ഞ്  അടുത്തദിവസം അവന്‍ എന്നെ  കാണാന്‍  വന്നു.യാതൊരു കുറ്റബോധവുംഞാന്‍ അവന്ടെ  മുഖത്ത്കണ്ടില്ല. അവന്  എന്നോട് കുറച്ചു സംസാരിക്കണമായിരുന്നു. പിന്നെഞാന്‍ അവന്ടെ  കഥ  കേട്ടു.ഒരവിഹിതബന്ധ ത്തിന്റെ പേരും പറഞ്ഞു അച്ഛനോട്  എന്നുംവഴക്കിടുന്ന  അമ്മ.നിത്യവും  മദ്യപിച്ചു  വരുന്ന  അച്ഛന്‍. അവര്ക്കിടയില്‍ഒരു കാഴ്ച്ചക്കാരനായി അവന്ടെ  ജീവിതം. എന്റെ മുന്നില്‍നിന്ന് വിതുമ്പുന്ന  ആ കുട്ടിയെ എങ്ങനെ  ആശ്വസിപ്പിക്കുമെന്ന ചിന്തയിലായിരുന്നു ഞാ ന്‍. ഇനിനിങ്ങള്‍ പറയൂ , ഇവിടെ  ആരാണ്  തെറ്റുകാരന്‍.......                         

അമ്മേ മാപ്പ് തരൂ ...............

ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ ഗോപുരത്തില്‍ നിന്നും മുന്നോട്ടു പോകുന്ന പാത വലതുവശത്തേക്ക് തിരിയുന്നിടതാണ് ആ കടവ്. മോക്ഷധായിനിയായ ജലധിയില്‍ മുങ്ങി പാപത്തിന്റെ ഭാണ്ടക്കെട്ടുകള്‍ ഇറക്കിവെക്കുവാനായി ആയിരങ്ങള്‍ എത്തുന്നിടം. നദിയിലേക്ക് ഇറങ്ങി ചെല്ലുന്ന പടിക്കെട്ടുകളിലോന്നില്‍ ഇരിക്കുകയായിരുന്നു ഞാനും റിഷയും. ഒരു യാത്രയുടെ ഭാഗമായി ആ ക്ഷേത്രനഗരിയില്‍ എത്തിയതായിരുന്നു ഞങ്ങള്‍.  രാത്രി ഒമ്പത് മണി കഴിഞ്ഞിരുന്നു. അതിനാല്‍ അവിടം വിജനമായിരുന്നു. കാര്‍ത്തിക മാസത്തിലെ പൂര്‍ണ ചന്ദ്ര പ്രഭയില്‍ മുങ്ങി ശാന്തമായൊഴുകുന്ന നദിയെ കടന്നെത്തുന്ന കാറ്റിന് നല്ല തണുപ്പുണ്ടായിരുന്നു. അപ്പോഴാണ് ഞങ്ങള്‍ അവരെ കണ്ടത്. തോളത്ത് ഒരു സഞ്ചിയും, കൈയ്യില്‍ ഒരു പാത്രവുമായി, ശുഭ്ര വസ്ത്രം ധരിച്ച ഒരു വൃദ്ധ പതുക്കെ നടന്ന്  ഞങ്ങളിരിക്കുന്നതിനു അപ്പുറത്തായി വന്നിരുന്നു. സഞ്ചിയും പാത്രവും നിലത്തു വെച്ച് അവര്‍ നദിയിലിറങ്ങി കാലും മുഖവും കഴുകി വന്നു. പിന്നെ ക്ഷേത്രത്തിനു നേരെ നോക്കി തോഴുതതിനുശേഷം പാത്രത്തില്‍ നിന്നും എന്തോ എടുത്തു കഴിക്കുവാന്‍ തുടങ്ങി. ഒരു പക്ഷെ ക്ഷേത്രത്തില്‍ നിന്നും ലഭിച്ച പ്രസാദമായിരിക്കണം. മൂടല്‍ മഞ്ഞു പരന്നുതുടങ്ങിയ ആ തണുപ്പാര്‍ന്ന അന്തരീക്ഷത്തില്‍ ഒരു ഷാള്‍ പോലും പുതക്കാതെ ഇരിക്കുന്ന അവരോടു എനിക്ക് അനുകമ്പ തോന്നി. ഞാന്‍ അവര്‍ക്കരുകിലേക്ക് നടന്നു. എന്തൊരു തേജസ്വുറ്റ മുഖം. പുതച്ചിരുന്ന ഷാള്‍ ഞാന്‍ അവര്‍ക്ക് നേരെ നീട്ടി. അവര്‍ അത് വാങ്ങിയില്ല. പകരം ശാന്തഗംഭീരമായ സ്വരത്തില്‍ ഇങ്ങനെ പറഞ്ഞു. "നോക്ക് കുട്ടീ, ഞാന്‍ മാത്രമാണോ ഇങ്ങനെ തണുപ്പും ചൂടും സഹിച്ച്‌, ഇതുപോലെ എത്രയോ പേര്‍ ഇവിടെ അഗതികളായില്ലേ. അവരെയൊക്കെ ഈ ലോകം ഒന്ന് കണ്ടിരുന്നുവെങ്കില്‍". 
അവരോടു പറയാന്‍ എനിക്ക് മറുപടിയില്ലായിരുന്നു. ആ നദീ തീരത്തുനിന്ന് മടങ്ങുമ്പോള്‍ റിഷ എന്നോട് പറഞ്ഞു. "ആ അമ്മ ഒരിക്കല്‍ ഒരു നല്ല മകളായി, ഭാര്യയായി, മാതാവായി, സുഹൃത്തായി തന്റെ കര്‍മ്മങ്ങള്‍ നിറവേറ്റിയവരായിരിക്കണം. പക്ഷെ ഇപ്പോള്‍ ജീവിതത്തിലെ ഈ സായാഹ്ന സമയത്ത് അവരെ ആര്‍ക്കും വേണ്ടാതായി." അവന്‍ പറഞ്ഞതെത്ര ശരിയാണ്. ആധുനികമെന്നു അഭിമാനിക്കുന്ന, പരിഷ്കാരിയായ നമ്മളുടെ പ്രവൃതികളിലെന്തേ പരിഷ്കാരമില്ലാതെ പോയി. ലോകമേ നീ ഒന്ന് ഉണര്‍ന്നു വെങ്കില്‍. സ്വന്തം അമ്മയുടെ തേങ്ങല്‍ നിനക്കൊന്നു കാണാന്‍, കേള്‍ക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍, ആ മിഴി നീര്‍ ഒന്ന് തുടക്കുവാന്‍ ആയെങ്കില്‍.............